Monday, March 7, 2011

5.പരീക്ഷണമുഖവുമായി പാലേരി മാണിക്യം

5.പരീക്ഷണമുഖവുമായി പാലേരി മാണിക്യം

മലയാള ത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് പറയുന്നവര്‍ക്ക് മറുപടിയായിട്ടാണ് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെത്തിയത്. നോവല്‍ഭൂമികയില്‍നിന്ന് ഒരു ചലച്ചിത്രഭാഷ്യം എന്ന രീതിയിലെത്തിയ ചിത്രത്തിലൂടെ നാടകരംഗത്തുനിന്നെത്തിയ പുതുമുഖ അഭിനേതാക്കള്‍ക്ക് മലയാള സിനിമയില്‍ ഒരിടം നല്കി. ടി.പി. രാജീവന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ ഉപജീവിച്ച് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ എന്ന രീതിയിലുള്ള അന്വേഷണകഥയാണ്.

പാലേരിമാണിക്യം കേസ് ചരിത്രത്തില്‍ ഇടംനേടിയ കേസാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യം രേഖപ്പെടുത്തിയ കേസ്. പക്ഷേ, മാണിക്യത്തിന്റെ കൊലപാതകിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആ കേസന്വേഷണത്തിനായി ഒരാള്‍ വരുമ്പോള്‍ അന്വേഷണവഴി അത്ര സുഗമമല്ലായിരുന്നു. എങ്കിലും അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കൊലപാതകത്തിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നു. മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളിലൂടെ നാല് മുഖങ്ങളിലെത്തുന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയത്തെ പരമാവധി ചൂഷണംചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയില്‍നിന്ന് സമീപകാലത്ത് ലഭിച്ച ശക്തമായ കഥാപാത്രങ്ങളാണ് ചിത്രത്തിലെ അഹമ്മദ് ഹാജിയും ഹരിദാസും അഹമ്മദ് ഹാജിയുടെ മകനും.


No comments:

Post a Comment