Saturday, August 6, 2011

പര്‍ദ (മുഖപുസ്തക ചര്‍ച്ച )


 ഇന്ത്യന്‍ അവസ്ഥയില്‍ മുസ്‌ളീങ്ങള്‍ക്കുനേരെ ബ്രാഹ്മണിക്കല്‍ ഭരണകൂടത്തിന്റെ (സവര്‍ണ്ണ ഹിന്ദു)യും ഹിന്ദു മതമൗലികവാദികളുടെ ആക്രമണം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അതിനെ എതിര്‍ക്കുകയും അവര്‍ മര്‍ദിതരാണ് എന്ന നിലയില്‍ പക്ഷത്തോട് മുസ്‌ളീം ഐക്യപ്പെടുകയും വേണം. അതേ സമയം തന്നെ വൈരുദ്ധ്യം, സമരം, ഐക്യം എന്ന നിലപാടില്‍ പ്രശ്‌നങ്ങളെ കാണുന്നില്ലെങ്കില്‍ സംഭവിക്കുക മുസ്‌ളീം പക്ഷത്തെ മോശം അവസ്ഥകളെ കാണാതെ പോവുകയും അതിനെ വകവച്ചുകൊടുക്കുകയും ചെയ്യുക എന്നതാവും. ഒരു വിമര്‍ശനത്തിനും മുസ്‌ളീങ്ങള്‍/ഇസ്ലാമിസ്റ്റ​ുകള്‍ വിധേയമാകാന്‍ പാടില്ലെന്ന വാദം അസംബന്ധവും പ്രതിലോമകരവുമാണ്. മുസ്‌ളീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന പര്‍ദയുള്‍പ്പടെയുള്ള അടിച്ചമര്‍ത്തല്‍, മതത്തിന്റെ പുരുഷധിപത്യഘടന, ആ മതത്തിന്റെ ജനാധിപത്യവിരുദ്ധത, അതേ മതത്തിന്റെ അധികാര കാഴ്പ്പാടുകള്‍, ആ മതത്തിന്റെ വര്‍ഗ നിലപാടുകള്‍, ആ മതം വിവിധ രാജ്യങ്ങളില്‍ പിന്തുടരുന്ന പരിഷ്‌കൃതാവസ്ഥ (കല്ലെറിഞ്ഞുകൊല്ലല്‍...) എന്നിവയെ എതിര്‍ക്കണം. ഐക്യവും സമരവും സാധ്യമാവാത്ത വിധം മുസ്‌ളീം പക്ഷത്തെ ന്യായീകരിക്കുന്നവര്‍ ചെന്നെത്തുക ആ മതം (മതത്തിലെ ഒരു വിഭാഗമോ)നടപ്പാക്കുന്ന സ്ത്രീവിരുദ്ധ, ജനാധിപത്യവിരുദ്ധ സമീപനങ്ങളെ അംഗീകരിക്കുക എന്നതാണ്. നമ്മുടെ ബുദ്ധിജിവികളുടെ ഗതികേട് 'ഇസ്ലാമിസ്റ്റുകളായി' തുടരുന്നുവെന്നതാണ്. അവര്‍ മുസ്‌ളീം പക്ഷത്തെ ശരിയായഅടിത്തറയില്‍ നിന്ന് വിമര്‍ശിച്ചാലും എതിര്‍ക്കും. ഉടനെ വരും മുദ്രയടി: ഇസ്ലാമഫോബിയ, ഹിന്ദുവാദി, ആര്‍.എസ്.എസ്. കഷ്ടം

പരം ആനന്ദ്‌, നിങ്ങള്‍ വളരെ പൊതുവായ ചില നിലപാടുകളാണ് പറഞ്ഞിരിക്കുന്നത് ( പരം ആനന്ദ്‌ എന്ന പേരുല്ലവര്ക്കൊക്കെ എന്തുമാകാമല്ലോ) ഈ ത്രെഡിലെ വിഷയം മുകളില്‍ കാണുന്ന ഡോകുമെന്ററിയും അതില്‍ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെയും ഇസ്ലാമിന്റെയും പ്രതിനിധാനവും ആണ്‌. ഇസ്ലാം വിമര്‍ശനത്തിനു അതീതമാണ് എന്നാരും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ സ്വീകരിക്കുന്ന ഏകപക്ഷീയവും സ്വന്തം സാമൂഹ്യസ്ഥാനം മറന്നു കൊണ്ടും ഉള്ള നോട്ടം(gaze) ആണ്‌ ഇവിടെ പ്രശ്നം. ഗീഥയുടെ പോസ്റ്റിലെ islamophile എന്ന പദം തന്നെ ഇത്തരം നോട്ടം എപ്രകാരം അസഹിഷ്ണുതയിലേക്ക് നയിക്കുന്നു എന്ന് തെളിയിക്കുന്നു. പര്‍ദ്ദ തന്നെ ഉദാഹരണമായി എടുക്കാം. പര്‍ദ്ദ ധരിക്കുന്നത് സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നത് ആണെങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ ഇത്തരം തെരഞ്ഞെടുപ്പുകളെ പരുവപെടുതുന്നത് പുരുഷമേധാവിത്വ പരമായ അധികാരമൂല്യങ്ങള്‍ ആകാം. ദുപ്പട്ട എന്ന മുല മറക്കുന്ന തുണിക്കഷണവും ഇതേ രീതിയിലാണ്‌ സമൂഹത്തില്‍ അവതരിപ്പിക്കപെട്ടതും സ്വീകരിക്കപെട്ടതും എന്ന് നമ്മള്‍ മറന്നു കൂടാ. ഇതില്‍ പര്‍ദ്ദ മാത്രം സ്ത്രീ വിരുദ്ധതയുടെ പ്രതീകം ആയി എണ്ണപ്പെടുകയും ദുപ്പട്ട "സ്വാഭാവിക" വേഷം ആകുകയും ചെയ്യുന്നത് എങ്ങനെയാണ് ? വേഷവിധാനത്തില്‍ കഴിഞ്ഞ ദശകത്തില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെയാണ് വായിക്കപ്പെടേണ്ടത്? താങ്കള്‍ പറയുന്ന വൈരുധ്യം , സമരം , ഐക്യം എന്ന ഡയലെക്ടിക്സ് ഈ വിഷയത്തില്‍ എങ്ങനെ പ്രായോഗികവല്കരിക്കും ? പര്‍ദ്ദ മോശം എന്ന നിലപാടില്‍ എന്തു ഡയലെക്ടിക്സ് ആണ്‌ ഉള്ളത്? അത് ഫ്ലാറ്റ് ആയ ഒരു നിലപാട് മാത്രമല്ലെ ആകുന്നുള്ളൂ? മര്‍ദനത്തിനു എതിരെ ഒരു സമുദായം സ്വീകരിക്കുന്ന പ്രതീകാത്മക പ്രതിരോധങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്ന എന്തെങ്കിലും നിങ്ങളുടെ വൈരുധ്യാധിഷ്ടിത മാര്‍ഗത്തിലുന്ടവുമെന്നു തന്നെയാണ് എന്റെ വിചാരം. അത് പോലെ തന്നെ മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷനമാര്കട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്. അതിനുള്ളിലെ നിര്‍വഹാകത്വങ്ങളെ വിലയിരുത്താന്‍ നിങ്ങളുടെ കടലാസ്സ്‌ വൈരുധ്യാത്മകത പോര.
നിങ്ങളുടെ കമന്റ്‌ വായിച്ചാല്‍ തോന്നുക ഇസ്ലാം മോശമാണ്, പക്ഷേ മുസ്ലിങ്ങള്‍ മര്‍ദിതര്‍ ആണ്‌ എന്നാണ്. അങ്ങനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഈ ഡോകുമെന്ററിയെക്കുറിച്ച് നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? പിന്നെ കല്ലെറിയല്‍. മുസ്ലിങ്ങലല്ലാത്ത ഹരിയാനയിലെ ജനങ്ങളും ഇങ്ങനെ എന്തൊക്കെയോ ചെയ്യുന്നു എന്ന് ഈ ലിങ്കില്‍ കാണുന്നു. http://www.countercurrents​ .org/krishnan140909.htm ഹിന്ദുമതത്തെ കുറിച്ചുള്ള ഒരു പൊതുവത്കരണത്തിലേക്കോ ആകുലതകളിലെക്കോ ഇത് നയിക്കുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ ആരും നിങ്ങള്‍ പറയുന്ന തരത്തില്‍ ഹിന്ദുത്വവാദി എന്ന് മുദ്രയടിചില്ലല്ലോ? കാര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് കാണാതെ എങ്ങനെയാണ് വൈരുധ്യത്മകത സാധ്യമാവുക?


പരം ആനന്ദ് എന്ന പേരുള്ളവര്‍ക്ക് എന്തുമാകമല്ലോ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? പുരുഷന്‍? അഥവാ ഹിന്ദു? അഥവാ മറ്റെന്തെങ്കിലും?

പര്‍ദ ധരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതവര്‍ക്കാവാം. വേണ്ടെന്നു വച്ചാല്‍ അതുമാവാം. ഈ സ്വാതന്ത്ര്യമാണ് മുഖ്യപ്രശ്‌നം. അതിനൊപ്പം നിലകൊള്ളണം. അതില്‍ എതിര്‍പ്പില്ല. അതേ സമയം മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. പര്‍ദ വേണമെന്ന് സ്ത്രീകള്‍ തീരുമാനിക്കുന്നുവെങ്കില്‍ അത് ഏത് അധികാര വ്യവസ്ഥയ്ക്ക് കീഴില്‍ നിന്നാണ്? സ്ത്രീസമത്വമില്ലാത്ത ഒരു സമൂഹവ്യവസ്ഥയില്‍ അഥവാ പുരുഷന്റെ ആധിപത്യവ്യവസ്ഥിതിയില്‍ ആരുടെ താല്‍പര്യമാണ് വസ്ത്രങ്ങളില്‍ ബോധപൂര്‍വും അബോധപൂര്‍വവും അടിച്ചേല്‍പ്പിക്കുന്നത്? പുരുഷന്റെതന്നെ എന്നു പറയേണ്ടിവരും. ഈ അധികാരവ്യവസ്ഥ തന്നെയാണ് പ്രശ്‌നം.
ബാക്കി കുറേ ചോദ്യങ്ങള്‍ മൈത്രി ഇവിടെ എറിഞ്ഞിട്ടുണ്ട്. കാടടച്ച്. ദുപ്പട്ടയോടുടെ പ്രശ്‌നമുള്‍പ്പടെ. എന്തിനാണ് ഈ ചോദ്യങ്ങള്‍? അതില്‍ ഏതെങ്കിലും തരത്തില്‍ വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചിരുന്നോ?. എല്ലാത്തിനും മൈത്രിയുടെ വാദങ്ങളോട് യോജിക്കുന്നു. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതില്ല. ഹിന്ദുമതം തികഞ്ഞ അസഹിഷ്ണുതയുടെയും ജാതിവെറിയുടെയും മതമാണ്. അത് പുരുഷാധിപത്യവും ബ്രാഹ്മണിക്കലുമാണ്. അതിനോട് ഒരു തരത്തിലും യോജിക്കുന്നില്ല. ഇസ്ലാമിലെ ചില രീതികളെ വിമര്‍ശിക്കുമ്പോള്‍ മൈത്രിയെ പോലുള്ളവര്‍ ഉടന്‍ എന്തിന് ഹിന്ദുത്വത്തിന്റെ വിഷയം എടുത്തുപറയുന്നത്? എന്തുകൊണ്ട് ക്രിസ്തുമതത്തെപ്പറ്റി പറയുന്നില്ല. പരം ആനന്ദ് എന്ന പേര് ഹിന്ദുമതമായി ചേരുമെന്ന ധാരണയില്‍നിന്നാണോ? (അതാണ് നേരെത്ത ഞാനുന്നയിച്ച മുദ്രയടിക്കലിന്റെ വിഷയം!!. സോറി, ഞാന്‍ ഹിന്ദുവല്ല). ഹരിയാനയിലെ ജനങ്ങള്‍ കല്ലെറിയുന്നു. ശരി. അതുകൊണ്ട് ചില ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയല്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ​? മറിച്ച് ചോദ്യമുന്നയിക്കുമ്പോള്‍ സ്വയം നിങ്ങള്‍ അറിയാതെ ന്യായീകരിക്കുന്നത് ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയലിനെയാണ്.
പ്രശ്‌നം നമ്മുടെ ബുദ്ധിജീവികളുടേതാണ്. ഇസ്ലാമിന്റെ പ്രതിരോധം അവരേറ്റെടുത്തിരിക്കുകയാണ്.​ ഇസ്ലാമിലെ ചില രീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ മറുചോദ്യം ഹിന്ദുമതത്തിലെ പ്രശ്‌നങ്ങളെപ്പറ്റിയാണ്. ഇസ്ലാം വിമര്‍ശനത്തിന് അതീതമാണ് എന്നു കരുതുന്നില്ലെന്ന് മൈത്രി പറയുന്നു. മൈത്രി എന്നെങ്കിലും അതിനോട് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ? എന്താണത്?
ഇസ്ലാമിന്റെ ചില രീതികളെ വിമര്‍ശിക്കുമ്പോള്‍ പ്രശ്‌നത്തെ അതില്‍ തന്നെ ഊന്നി മറുപടി പറയുകയാണ് വേണ്ടത്. തിരിച്ച് ഹിന്ദുത്വവിഷയം ചോദിക്കലല്ല. അപ്പോള്‍ നമ്മളുടെ സംവാദത്തിന്റെ തലം കോണ്‍ഗ്രസ്-സി.പി.എം. തര്‍ക്കം പോലെയാകുന്നു. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിന്റെ തലത്തില്‍ നിന്ന് മറുപടി പറയട്ടെ. പര്‍ദയെപ്പറ്റി പറയുമ്പോള്‍ പൊതുവില്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്ന മറുപടി ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ സ്ത്രീകള്‍ സ്വയം അണിയുന്നതില്‍ എന്താണ് തെറ്റ്? പര്‍ദ ഇടണ്ട എന്ന് പുരുഷ ഇസ്ലാം പറയുന്നുണ്ടോ എന്നതാണ് വിഷയം. (സ്ത്രീ സ്വയം അണിയാന്‍ പര്‍ദ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതിനെ ആരും എതിര്‍ക്കേണ്ടതില്ല)
മൈത്രിയെപോലുള്ളവരുടെ മുസ്‌ളീമിലെ പിന്തിരിപ്പന്‍ ധാരകള്‍ക്കൊപ്പിച്ചുള്ള നിലപാടുകള്‍ എത്ര സ്ത്രീവിരുദ്ധമാണ്, എത്രത്തോളം പുരോഗമന വിരുദ്ധമാണെന്ന് സ്വയം തിരിച്ചറിയും എന്നു തന്നെയാണ് പ്രതീക്ഷ.

പരമാനന്ദ് , താങ്കളുടെ യുക്തിയും un selfreflexive ആയ സമീപനവും ആണ്‌ ഇവിടെ വിഷയം . അപ്പോള്‍ എല്ലാത്തിനോടും യോജിക്കുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാന്‍ ഉന്നയിച്ച ആശയപരമായ ഒരു കാര്യവും താങ്കള്‍ മറുപടിയില്‍ ചര്‍ച്ചക്ക് എടുത്തതുമില്ല. "മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." നിങ്ങള്‍ ഈ വാചകങ്ങളിലെ ആശയങ്ങള്‍ അഭിസംബോധന ചെയ്യുന്നതെയില്ല. പകരം ആണ്‍ ഇസ്ലാം എന്ന പദം കണ്ടെത്തുകയാണ് നിങ്ങള്‍. ഹിന്ദുത്വ വിഷയം ചോദിക്കാതെ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധം സ്പര്‍ശിക്കാതെ അവയുടെ സാമൂഹ്യതകളെ എങ്ങനെ ചര്‍ച്ച ചെയ്യും? കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സംഘ പരിവാറിന്റെ വളര്‍ച്ചയില്‍ നിന്നു വേര്‍ തിരിച്ചു എങ്ങനെ ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം കാണാന്‍ കഴിയും?
പര്‍ദയെ കുറിച്ച് പറയുമ്പോള്‍ ദുപ്പട്ടയെ കുറിച്ച് പറയുന്നതും ഇത് കൊണ്ടാണ്. നാം അപരങ്ങളെ നിര്‍മിക്കുന്ന പ്രക്രിയയെ കൂടുതല്‍ വെളിപ്പെടുത്താന്‍ വേണ്ടിയാനത്. നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തില്‍ നിന്നു വേര്‍പെടുത്തി പര്‍ദയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കാന്‍.
ഇനി ഏതാണ് നിങ്ങള്‍ പറയുന്ന ഇസ്ലാമിലെ (മുസ്ലീമിലെ എന്നാണ് നിങ്ങളുടെ വാക്ക്, അത് തന്നെ ഒരു തരം അന്ധതയെ സൂചിപ്പിക്കുന്നു, വ്യത്യാസങ്ങലോടുള്ള അന്ധത) പിന്തിരിപ്പന്‍ ധാര? ഇസ്ലാമിലെ പുരോഗമന ധാര ഏതാണ്? ആരാണീ "മൈത്രിയെ പോലുള്ളവര്‍ " ഇതൊക്കെ വ്യക്തമാക്കിയലെ പറ്റൂ, പരമാനന്ദ്.
പിന്നെ ഇസ്ലാമിനെ വിമര്‍ശിക്കുന്നില്ല എന്ന് പറയുന്നു. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത് വിമര്‍ശനമല്ലേ? എന്താണ് നിങ്ങളുടെ അഭിപ്രായത്തില്‍ വിമര്‍ശനം? പര്‍ദ്ദക്കെതിരെയുള്ള ഒരു വലിയ പട നീക്കം?

പ്രമുഖ ചിന്തകനായ റോബര്‍ട്ട്‌ യംഗ് ചൂണ്ടി കാട്ടിയിട്ടുള്ള ഒരു കാര്യം പറഞ്ഞോട്ടെ. യുറോപിന്‍റെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ആധുനികത കണ്ടെത്തുന്ന ഒരു പ്രധാന ഇടം വേഷമായിരുന്നു.
പത്തൊമ്പതാം നൂടാണ്ടിലൊക്കെ അല്പവസ്ത്രം 'കാടത്ത'വും അമിതവസ്ത്രം 'ആധുനികസംസ്കാര'വും ആയിരുന്നു എങ്കില്‍ ഇരുപതാം നൂടാണ്ട് പകുതി ആവുന്നതോടെ അല്പവസ്ത്രം ആധുനികവും പരിഷ്കൃതവും ആവുന്നു.വസ്ത്രം കൂടിയാല്‍ 'കാടത്ത'വും!
സാമൂഹിക ശാസ്ത്ര ഗവേഷണം ഒന്നും നടത്തിയില്ലെങ്കിലും (മുസ്ലിം) സ്ത്രീകളുടെ വേഷത്തെ കുറിച്ച് തീരാ വേദനയുമായി നടക്കുന്നവര്‍ക്ക് അല്പം ചരിത്രബോധം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ.


ചിയാപസ് കാര്‍ഷിക ഗറില്ലാ നേതാവിനെയും ഇസ്ലാമിന്റെ പര്‍ദയെയും തുലനനപ്പെടുത്തുന്നത് കണ്ടിട്ട് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതാണ് ശരിക്കും യുക്തി!!
സബ്കമാന്‍ഡന്റ മാര്‍കോസ് ഗറില്ല കാര്‍ഷിക പോരാളിയാണ്. ഭരണകൂടത്തിന് മുന്നില്‍ വരുമ്പോള്‍ അയാള്‍ മുഖം മറയ്ക്കുന്നു. ഫോട്ടോയ്ക്കു മുന്നിലും. ഇന്ത്യയിലെ മാവോയിസ്റ്റുകളും (കിഷന്‍ജിയുടെയും മറ്റും ഫോട്ടോയില്‍ എപ്പോഴാണ് മുഖം കണ്ടിട്ടുള്ളത്). അതേ സമയം അയാള്‍ ജനങ്ങള്‍ക്കിടയിലായിരിക്കുമ​്പോള്‍ മുഖം മറയ്ക്കുന്നില്ല. അതിന്റെ ആവശ്യം മാര്‍കോസിനില്ല.ജനങ്ങള്‍ക്ക​ു മുന്നില്‍ മുഖം മറച്ചാല്‍ അത് മാര്‍കോസ് ആണെന്ന് തിരിച്ചറിയാനും ഇടയാക്കും. ജനങ്ങള്‍ക്കിടയില്‍ താനൊരു മീനെനെപ്പോലെയാണെന്ന് പ്രഖ്യാപിച്ചതും മാര്‍കോസാണ്. ഭരണകൂടത്തിനും അധികാരത്തിനും മുന്നില്‍ മറഞ്ഞുനില്‍ക്കാനുള്ള ഒരു രക്ഷാകവചമാണ് അത്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അയാള്‍. അധികാരത്തിലെത്തിയാല്‍ അത് വയ്ക്കാന്‍ സാധ്യതയുമില്ല. ഇത് ഗറില്ലാ പോരാട്ടങ്ങളില്‍ പതിവാണ്.
മാര്‍കോസിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഒന്ന് സ്ത്രീസമത്വപദവി വേണമെന്നാണ്. ഇസ്‌ളാമിലെ സ്ത്രീവിരുദ്ധതയെപ്പറ്റി മാര്‍കോസ് കമ്യൂണിസ്റ്റ് നിലപാടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ ഭരണകൂടത്തില്‍ നിന്ന് രക്ഷനേടാന്‍ ധരിക്കുന്ന മുഖാവരണത്തെ പര്‍ദയുമായി കൂട്ടിവായിക്കുമ്പോള്‍ വിഷമം തോന്നുന്നു. ഇവിടെ പര്‍ദ അണിയാന്‍ പറയുന്നത് ജനങ്ങളുടെ മുന്നില്‍ മറഞ്ഞുനില്‍ക്കാനും. പര്‍ദ അണിയുന്നവരെല്ലാം ഭരണകൂടവുമായി പോരാടുന്നു എന്നാണോ വ്യാഖ്യാനിക്കേണ്ടത്. അല്‍പം ചരിത്രം ബോധം മറ്റുള്ളവര്‍ക്ക് 

"മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." മനസിലായില്ല. ഒന്നുവിശദീകരിക്കാമോ? അതായത് മുസ്‌ളീം പുരുഷന്‍മാരെ വിട്ടുകളയുന്നുവെന്നാണോ? എന്താണ് ഉദ്ദേശിച്ചത്?
പരം ആനന്ദ് എന്നു പേരുള്ളവര്‍ക്ക് എന്തുമാവലോ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു പറഞ്ഞില്ല. ഒപ്പം പുതിയ ഒരു സംശയം കൂടി. അണ്‍ സെല്‍ഫ് റിഫ്‌ളക്‌സീവായ സമീപനം എന്നു പറഞ്ഞാല എന്താണ്?
താങ്കള്‍ പറയുന്നു:ഹിന്ദുത്വ വിഷയം ചോദിക്കാതെ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങള്‍ തമ്മിലുള്ള ബന്ധം സ്പര്‍ശിക്കാതെ അവയുടെ സാമൂഹ്യതകളെ എങ്ങനെ ചര്‍ച്ച ചെയ്യും? കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സംഘ പരിവാറിന്റെ വളര്‍ച്ചയില്‍ നിന്നു വേര്‍ തിരിച്ചു എങ്ങനെ ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം കാണാന്‍ കഴിയും?"" ശരി ആയിക്കോളൂ. ഇസ്ലാമിനുള്ള വിമര്‍ശനങ്ങള്‍ക്ക് ഹിന്ദുബ്രാഹ്ണമത്തെ തുലനം ചെയ്തുകൊള്ളൂ. അതുകൊണ്ട് ഇസ്ലാമിലെ തെറ്റുകള്‍ ശരിയാവുമോ എന്നതാണ് ചോദ്യം? മൈത്രി ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതും ഇത്തരം ചോദ്യങ്ങള്‍ക്കാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിലെ കല്ലെറിയലിനെപ്പറ്റി പറയുമ്പോള്‍ ഹരിയാനയിലെ കാര്യം പറഞ്ഞു. അതുകൊണ്ട് രണ്ടുതെറ്റുകളും ശരിയാവുന്നുണ്ടോ? ദുപ്പട്ടയ്‌ക്കെതിരെയുള്ള ചോദ്യത്തില്‍ നിന്നും മൈത്രി ഒഴിഞ്ഞു മാറുന്നു. ദുപ്പട്ട തെറ്റാണെങ്കില്‍ പര്‍ദ ശരിയാവുന്നതെങ്ങനെ?
തുലന പ്രക്രിയയിലുമുണ്ട് ഗുരുതരമായ വൈരുദ്ധ്യം. ഇസ്ലാമിനെ തുലനം ചെയേണ്ടത് ഹിന്ദുത്വവുമായിട്ടാണ് എന്നത് വളരെ ബാലിശമാണ്. ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുമ്പോള്‍ സി.പി.എമ്മുകാര്‍ മറുപടി പറയുക കോണ്‍ഗ്രസുമായി തുലനപ്പെടുത്തിയിട്ടാണ്. ശരിക്കും കമ്യൂണിസ്റ്റ് പാര്‍ടികള്‍ തുലനം ചെയ്യേണ്ടത് മറ്റുരാജ്യങ്ങളിലെ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്യൂണിസ്‌ററ്് പാര്‍ടികളുമായിട്ടാണ്. അല്ലാതെ കോണ്‍ഗ്രസുമായിട്ടില്ല. ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ ഉടനെ ഹിന്ദുത്വമായിട്ട് തുലനപ്പെടുത്തിയല്ല, മറിച്ച് അതിനേക്കാള്‍ മതാതീതമായി നില്‍ക്കുന്ന മറ്റ് ആശയ/പ്രത്യയശാസ്ത്രങ്ങളോടാണ​്. അല്ലെങ്കില്‍ രണ്ടുതെറ്റുകളില്‍ ചെറിയ തെറ്റുകാരന്‍ നല്ലത് എന്നര്‍ത്ഥം വരും. അതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലല്ലോ?
മൈത്രിയെപ്പോലുള്ളവര്‍ എന്ന എന്റെ പരാമര്‍ശം. അതിന് തൊട്ടുതാഴെയും മുകളിലുമുള്ള ചില പരാമര്‍ശങ്ങള്‍ വായിച്ചുനോക്കൂ. ലൈക്ക് അതിലും മൈത്രി അടിച്ചിട്ടുണ്ടല്ലോ?

@പരം ആനന്ദ്‌:സി പി എം ഉത്തരം തട്ടി വിടുന്ന രീതി നിങ്ങള്‍ ഇടയ്കിടെ പറയുന്നത് ഒരു ആദരം പോലെ ആണെന്ന് ഇപ്പോഴാണ്‌ പിടി കിട്ടിയത്.
നിങ്ങള്‍ ചിരിച്ചു മറിഞ്ഞു കൊണ്ട് പറയുന്ന യുക്തി ഇങ്ങനെ:"അധികാരത്തിനുവേണ്ടി​യുള്ള പോരാട്ടത്തിലാണ് അയാള്‍ [അതായത്,സബ്കമാന്‍ഡന്റ മാര്‍കോസ്] അധികാരത്തിലെത്തിയാല്‍ അത് [മുഖാവരണം]വയ്ക്കാന്‍ സാധ്യതയുമില്ല."
എന്നിട്ട് നിങ്ങള്‍ നിര്‍ണായകമായ ചോദ്യം കണ്ടില്ല എന്ന് നടിക്കും.ഗീര്‍വാണം മൂളിക്കും (ഈ ചര്‍ച്ചയില്‍ പലരും നിരന്തരം പറയുന്ന കാര്യം; ആരോടാ ഈ പറയുന്നത് അല്ലെ? ) "why does the veil appear to disempower a woman,but empower a man?"
"സ്ത്രീകള്‍ അധികാരത്തിലെത്തിയാല്‍ അത് വയ്ക്കാന്‍ സാധ്യതയുമില്ല" എന്ന് പോലും നിങ്ങളുടെ വൈരുധ്യത്മാക വിപ്ലവയുക്തി സമാധാനിപിക്കില്ലേ?കടുപ്പപെ​ട്ട വൈരുധ്യത്മാകത തന്നെ.

നന്നായിട്ടുണ്ട്. ആദ്യം സബ്കമാന്‍ഡന്റ് മാര്‍കോസിന്റെ മുഖാവരണത്തെ പര്‍ദയുമായി താങ്കള്‍ ഉപമിച്ചു. അതു പൊളിഞ്ഞപ്പോള്‍ വീണ്ടും കിടന്നു ഉരുള്‍ച്ച. കാര്‍ഷിക ഗറില്ലാ വിപ്ലവത്തില്‍ ഏര്‍പ്പെട്ട മാര്‍കോസ് മാത്രമല്ല, അവിടുത്തെ വനിതാ വിപ്ലവകാരികളും മുഖം മറയ്ക്കുന്നുണ്ട്. ഭരണകൂടത്തിനും ക്യാമറയ്ക്കും മുന്നില്‍. ജനങ്ങള്‍ക്കു മുന്നില്‍ അത് മാറ്റിവയ്ക്കുന്നു. ഇന്ത്യയിലും വനിതാ മാവോയിസ്റ്റുകളും ഇത് ചെയ്യുന്നുണ്ട്. നേപ്പാളില്‍ പ്രചണ്ഡയും മറ്റു നേതാക്കളും അതുതന്നെ ചെയ്തു. പാര്‍വതി (ഹിസലി യാമി)യെന്ന വനിതാ നേതാവിന്റെ മുഖചിത്രം വിപ്ലവ മുന്നേറ്റത്തിന് മുമ്പ് ഏത് ഭരണകൂടമാണ് കണ്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം അവരത് മാറ്റി. മുഖാവരണമല്ല അവരുടെ എംപവര്‍മെന്റ്. അധികാരം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ്. ഈ മുഖാവരണം അതിലൊരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട്തന്നെ ഭരണകൂടവുമായി ഏറ്റമുട്ടുന്ന വിപ്ലവഗറില്ലകളുടെ (ആണും പെണ്ണും) കാര്യം പര്‍ദയുടെ കാര്യവുമായി ഒരു വിധത്തിലും യോജിക്കില്ല. ഉപമകള്‍ എടുത്തുകൊണ്ടുവരുമ്പോള്‍ കുറച്ചുകൂടി യുക്തി സഹമായത് സ്വീകരിക്കുമെന്ന് കരുതുന്നു!!
(നിങ്ങളുടെ സഖാക്കള്‍ എന്ന പ്രയോഗം വളരെ നല്ലത്!) എനിക്ക് വഴങ്ങുന്ന, മനസിലാകുന്ന ബുദ്ധിക്കും യുക്തിക്കും മാത്രമല്ലേ എനിക്ക് ഒട്ടിനില്‍ക്കാനാവുക. മറിച്ച് എനിക്ക് താങ്കളുടെ 'യുക്തി'യോട് ചേര്‍ന്നുനിന്നിട്ട് ചിയാപാസിലെ ഗറില്ലകളുടെ വേഷമാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക് മേല്‍ നടപ്പാക്കുന്ന പര്‍ദ എന്നു പറയാനാവില്ലല്ലോ? (ചൈനയിലെ ഖനിത്തൊഴിലാളികളുടെ വേഷമാണ് ജീന്‍സ് അതിനാല്‍ ഇവിടെ എല്ലാവര്‍ക്കും ഭൂഷണമായ വേഷം എന്ന് പറയുന്നതുപോലെ!!!) കാരണം, ചരിത്രപരമായോ, സാമൂഹ്യപരമായോ, വസ്തുതാപരമായോ അതില്‍ യുക്തിയില്ലല്ലോ.
മൂഖപടങ്ങള്‍ പലരെയും ശാക്തീകരിക്കുമെങ്കില്‍ അത് അണിയുകയാണ് വേണ്ടത്. പര്‍ദയണിയുന്ന സ്ത്രീകള്‍ ശാക്തീകരിക്കപ്പെടും എന്ന് വേണമെങ്കില്‍ താങ്കളുടെ മറുപടിയില്‍ നിന്ന് വായിക്കാം. പര്‍ദ സമം ശാക്തീകരണം എന്ന സിദ്ധാന്തമാണ് ഇവിടുത്തെ ഇസ്ലാമിക മതമൗലിക വാദികള്‍ ഉന്നയിക്കുന്നത്. എത്രരസം താങ്കളുടെ വാദവും അറിയാതെ അവര്‍ക്കൊപ്പമാകുന്നതില്‍!!

പരം ആനന്ദ്‌ , നിലപാടുകളിലും ആശയങ്ങളിലും ഉള്ള വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താങ്കള്‍ക്കുള്ള വൈമുഖ്യം ഈ ത്രെഡില്‍ നന്നായി തെളിയുന്നുണ്ട്. ഇനി എന്താണ് അണ്‍ സെല്‍ഫ് റിഫ്ലെക്സിവിടി എന്നതിനുള്ള ഉത്തരം. നാം എടുക്കുന്ന നിലപാടുകളും അവലംബിക്കുന്ന ആശയസമുച്ചയങ്ങളും എത്രത്തോളം നമ്മുടെ തന്നെ സാമൂഹ്യ- സാംസ്‌കാരിക സ്ഥാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നു മനസ്സിലാക്കാനുള്ള നിരന്തരമായ ശ്രമം ആണ്‌ സെല്‍ഫ് രിഫ്ലെക്സിവിടി. ഒരു ക്രിസ്ത്യന്‍ സ്ത്രീ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തുമ്പോള്‍ അല്ലെങ്കില്‍ വേഷവിധാനത്തെ വിലയിരുത്തുമ്പോള്‍ അവളുടെ തന്നെ വസ്ത്രവും സാമൂഹ്യ നിലയും മാനകം ആക്കിയാലോ? മറ്റൊരു സംസ്കാരത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അവശ്യം വേണ്ട ഒന്നാണ് ഈ സ്വയം നോക്കല്‍ എന്നു ചുരുക്കം. മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് എപ്പോഴും ബേജാരകുന്ന തനിക്കും എനിക്കും അത്യാവശ്യം വേണ്ട ഒരു സംഗതി.
ദുപ്പട്ട മോശം എന്നു ഞാന്‍ പറഞ്ഞില്ല. ദുപ്പട്ട സ്വാഭാവിക വേഷം ആകുന്നു പര്‍ദ്ദ സ്ത്രീവിരുദ്ധവും..ഇത് എങ്ങനെ എന്നാണ് ചോദിച്ചത്. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപരത്വങ്ങളക്കുന്ന പ്രക്രിയയും മുസ്ലിം സ്ത്രീകളുടെ വേഷവിധനത്തെക്കുരിച്ചുള്ള താങ്കളെപ്പോലുള്ളവരുടെ ഉത്കന്‍ടകളെയും വേര്‍തിരിച്ചു കാണാന്‍ പറ്റില്ല. ഇത്തരം ആശങ്കകള്‍ക്ക് ഉള്ള രക്ഷകര്തൃ മനോഭാവം വളരെ പ്രകടമാണ്.

താങ്കള്‍ ചോദിക്കുന്നു, "മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ലിന്ഗവത്കൃതരായി കാണുന്നു എന്നാല്‍ മുസ്ലിം പുരുഷന്മാരാകട്ടെ ലിംഗാതീതമായ മതാത്മക വ്യക്തിത്വങ്ങള്‍ മാത്രം. അവിടെയും വൈരുധ്യാത്മകത ഇല്ല. മുസ്ലിം പുരുഷനമാരെയും സ്ത്രീകളെയും നിര്മിചെടുക്കുന്ന ചരിത്രം ആണ്‌ നിങ്ങള്‍ കാണാതെ പോകുന്നത്." മനസിലായില്ല. ഒന്നുവിശദീകരിക്കാമോ? അതായത് മുസ്‌ളീം പുരുഷന്‍മാരെ വിട്ടുകളയുന്നുവെന്നാണോ? എന്താണ് ഉദ്ദേശിച്ചത്? "
താങ്കളുടെ കമന്റുകളില്‍ എല്ലാം പുരുഷന്മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളായി ആണ്‌ മുസ്ലീം സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മുസ്ലിം പുരുഷത്വവും ചരിത്രപരമായി നിര്മിക്കപ്പെട്ടതാണ്.



പിന്നെ കല്ലെരിയാലും രണ്ട് തെറ്റുകള്‍ ശരിയാകലും മറ്റും മറ്റും. വീണ്ടും വീണ്ടും താങ്കള്‍ നിന്നിടത്തു തന്നെ നില്‍ക്കുകയാണ്. കല്ലെറിയല്‍ ശരിയാണ് എന്നു ആരു പറഞ്ഞു ഇവിടെ? ആ പേരും പറഞ്ഞു ഒരു മതത്തെയകെ വിലയിരുത്തുന്ന താങ്കളുടെ പ്രവണതയെ ആണ്‌ എതിര്‍ത്തത്. താങ്കളെ സംബന്ധിച്ച് ഇസ്ലാം ഉള്ളില്‍ വ്യത്യാസങ്ങളില്ലാത്ത ഏകാശിലത്മകമായ ഒരു സാധനം ആണ്‌. താങ്കളുടെ ആദ്യ കമന്റില്‍ ഉണ്ടായിരുന്ന അപകടകരമായ ഈ ഉള്ളടക്കം ആണ് ചൂണ്ടിക്കാണിച്ചത്. ഹിന്ദുമതവുമായി തുലനം ചെയ്യുകയല്ല മറിച്ചു താങ്കളുടെ വിലയിരുത്തലിലെ അന്ധമായ സാമാന്യവത്കരണം ആണ് ചൂണ്ടിക്കാണിച്ചത്. രണ്ട് സാധനങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നു ചൂണ്ടികാണിക്കുന്നത് തുലനം ആകില്ല. സത്യത്തില്‍ നിങ്ങള്ക്ക് വൈരുധ്യത്മകത വീണ്ടും വായിച്ചു പഠിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇനിയും നിങ്ങളുടെ യുക്തിയിലെക്കും ചിന്തയിലേക്കും അല്പം പോലും സ്വാമ്ശീകരിക്കപ്പെട്ടിട്ടി​ല്ല.
ഇനി മതാതീതമായ പ്രത്യയ ശാസ്ത്രങ്ങള്‍. അതെ ധാരാളമുണ്ട് അവ. ഉദാഹരണത്തിന് ലിബറലിസം. ഫ്രാന്‍സില്‍ ഹിജാബ് നിരോധിച്ചതിന്റെ പ്രത്യയ ശാസ്ത്ര പരിസരം ഒരു തരം ബൂര്‍ഷ്വാ ലിബറലിസം ആണ്‌. അവിടെ കമ്മ്യൂണിസ്റ്റ്‌ പര്ടിക്കുള്ളില്‍ ഇതിനെ കുറിച്ച് ധാരാളം ചര്‍ച്ച നടന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആ ബാനിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു.
അവര്‍ പറഞ്ഞതിങ്ങനെയാണ് " സെകുലരിസതിന്റെ മറവില്‍ ഒരു ജനതയെ stigmatise ചെയ്യുന്ന ഈ നിയമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു".. ചുരുക്കത്തില്‍ മതാതീത പ്രത്യയ ശാസ്ത്രങ്ങള്‍ക്കിടയില്‍ തന്നെ മതത്തെക്കുറിച്ച് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാവാം എന്നു ചുരുക്കം. ഈ വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാകുന്നതു ആ പ്രത്യേക മതം ഒരു ചരിത്ര സന്ദര്‍ഭത്തില്‍ നേരിടുന്ന പ്രതിസന്ധികളെ ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു.
ഇനി ഇസ്ലാമിലെ പുരുഷാധിപത്യം. ശരിയാണ് പുരുഷാധിപത്യപരമായ വഴക്കങ്ങള്‍ ഉണ്ടു ആ മതത്തില്‍. ആര്‍ക്കാണ്‌ അതിനെ എതിര്‍ക്കാന്‍ അവകാശം? ആ എതിര്‍പ്പിനു നേതൃത്വം കൊടുക്കേണ്ടത് ആരാണ്? എന്റെ അഭിപ്രായത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കല്ലാതെ മറ്റാര്‍ക്കും ആ എതിര്‍പ്പിന്റെ അണിയത്ത് ഉണ്ടാവാന്‍ സാധിക്കില്ല, അല്ലെങ്കില്‍ പിന്നെ ബ്രിട്ടീഷ്‌ കാര്‍ ചെയ്തത് പോലെ യൊക്കെ ചെയ്യേണ്ടി വരും.. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് (പുരുഷന്മാര്‍ക്കും ) 2002 വരെ ഉഭയ സമ്മത പ്രകാരമുള്ള വിവാഹ മോചനം സാധ്യമല്ലായിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള നിയമ നിര്‍മാണത്തിലും പ്രചരനങ്ങളിലും പ്രധാന പങ്കു വഹിച്ചത് സ്ത്രീകളായിരുന്നു.ക്രിസ്തീ​യ പിന്തുടര്‍ച്ച അവകാശ നിയമത്തിനെതിരെ മേരി റോയ് ഉയര്‍ത്തിയ കലാപത്തില്‍ തുടങ്ങി പല തരത്തിലുള്ള നിര്‍വഹാകത്വങ്ങള്‍ ഉണ്ടതില്‍. ഈ നിര്‍വഹാകത്വങ്ങളും ഭരണകൂടവും പുരോഹിതരും തമ്മിലുള്ള സംവാദങ്ങളും വ്യവഹാരങ്ങളും സങ്കീര്‍ണമാണ്. ആ മതത്തെ ക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ പ്രധാനമായും ഉയര്‍ത്തിയത്‌ ആ മതവുമായി ബന്ധപ്പെട്ടു നില്ല്ക്കുന്നവരന്.
അബ്ദുല്‍ കരീമിനുള്ള താങ്കളുടെ ഉത്തരങ്ങളില്‍ നിന്നു നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഒട്ടു മുക്കാലും മനസ്സിലാക്കി വച്ചിട്ടുണ്ട് എന്നു മനസ്സിലായി. എങ്കിലും വൈരുധ്യത്മകത തീരെ പോര. ഇനീം വരാനുണ്ട് :-)


സന്തോഷം!!. ഒരു ചര്‍ച്ചയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തര്‍ക്കയുക്തിയുമായും ഒട്ടുംചരിത്രബോധമില്ലാതെയും​ താങ്കള്‍ വീണ്ടും വീണ്ടും തുടരുന്നതില്‍ നല്ല രസമുണ്ട്. ഒന്നുകില്‍ താങ്കള്‍ക്ക് ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കാനുള്ള ശ്രമത്തില്‍ ബുദ്ധിഭ്രമം സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ തികഞ്ഞ അജ്ഞത. അതുമല്ലെങ്കില്‍ സ്വയം വിഡ്ഢിവേഷം കെട്ടല്‍. അതെന്തുമാവട്ടെ. താങ്കളുന്നയിച്ച പ്രശ്‌നങ്ങളിലേക്ക് തന്നെ വരാം.
1. സെല്‍ഫ് റിഫ്‌ളക്ടിവിറ്റിക്ക് നിര്‍വചനം താങ്കള്‍ നല്‍കുന്നു. ''നാം എടുക്കുന്ന നിലപാടുകളും ആശയസമുച്ചയങ്ങളും എത്രത്തോളം നമ്മുടെ തന്നെ സാമൂഹ്യ-സാംസ്‌കാരിക സ്ഥാനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നു മനസിലാക്കാനുള്ള നിരന്തരമായ ശ്രമമാണ് സെല്‍ഫ് റിഫ്‌ളക്റ്റിവിറ്റി... മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ബേജാറാവുന്ന തനിക്കും എനിക്കും അത്യാവശ്യം വേണ്ട ഒരു സംഗതി''. ഒരു മുന്‍പരിചയവും മുന്‍പില്ലാത്ത ഒരാള്‍ക്ക് സെല്‍ഫ റിഫ്‌ളക്റ്റിവിറ്റി ഇല്ലെന്ന് സ്വയം നിഗമനത്തിലെത്താനുള്ള മൈത്രിയുടെ പാടവത്തെപ്പറ്റി അഭിനന്ദിക്കാതിരിക്കാനാവില്​ല!. മൈത്രി എന്റെ പേര് കണ്ടമാത്രയില്‍ ഞാനേതെങ്കിലും മതത്തിലും വിശ്വാസത്തിലും പെടുന്നുവെന്ന് സ്വയമങ്ങ് നിരൂപിച്ചുകളഞ്ഞല്ലോ!!. ഞാന്‍ 'ജനിച്ച' മതത്തെയും അതിന്റെ സാംസ്‌കാരിക പരിസരങ്ങളെയും ഞാന്‍ വളരെ മുന്നേ വലിച്ചെറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഹിന്ദുവല്ലെന്ന് പറഞ്ഞത്. അതുകൊണ്ടാണ് ദലിതര്‍ ഏത് മതത്തില്‍ പെടുന്നുവെന്ന് അജിത്കുമാറിനോടും ചോദിച്ചത്. ജനിച്ച മത-സാംസ്‌കാരിക പരിസരങ്ങളെ നിഷേധിച്ച, ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തെ പുറംതള്ളിയ, ഒരാള്‍ക്ക് മറ്റൊരു മതത്തെ നോക്കാനുള്ള അവകാശം ഉണ്ടാവുമെന്ന് മൈത്രി തന്നെ നല്‍കിയ 'സെല്‍ഫ് റിഫ്‌ളക്ടിറ്റിവിറ്റി'' വിശദീകരണത്തിലൂടെ വ്യക്തമാണല്ലോ? ഇനി അഥവാ അങ്ങനെയല്ലെങ്കില്‍ തന്നെ മറ്റ് മതങ്ങളിലൂം സാംസ്‌കാരിക പരിസരങ്ങളില്‍ പെടുന്നവര്‍ക്കും വിമര്‍ശനം ഉന്നയിച്ചുകൂടെ. വിമര്‍ശനം ഉന്നയിച്ചാല്‍ ഉടന്‍ ഉന്നയിച്ചയാള്‍ ഉള്‍പെട്ടിരിക്കുന്ന മതവുമായി തുലനപ്പെടുത്തി (മൈത്രി പറഞ്ഞ പ്രകാരം ഹിന്ദുത്വവുമായി തുലനപ്പെടുത്താതെ ഇസ്ലാമിനെ വിലയിരുത്താനാവില്ലത്രെ!)യേ​ സംസാരിക്കാനാവൂ?. വിമര്‍ശനങ്ങള്‍ക്ക് വിമര്‍ശനങ്ങളുടേതായ രീതിയില്‍ മറുപടി പറയണം. വിമര്‍ശനങ്ങളില്‍ ചൂണ്ടിക്കാണിച്ച കുറവുകള്‍ ഇല്ലയെന്ന് പറയണം. അല്ലെങ്കില്‍ സമ്മതിക്കണം. അല്ലാതെ തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചായളൂടെ/അയാളുടെ മതത്തിനെതിരെ ക്കുകയല്ല മറുപടി.
2. മതങ്ങള്‍ എല്ലാം പിന്തിരിപ്പന്‍ തന്നെയാണ്. അതിന് ഒരു സംശയവുമില്ല. മതങ്ങള്‍ ചിട്ടപ്പെടുത്തിയ വ്യവസ്ഥിയും അപടകരമാണ്. നിലവിലെ എല്ലാ മതവും തികഞ്ഞ പിന്തിരിപ്പന്‍ മൂല്യങ്ങളെയാണ് പിന്തുടരുന്നത്. അത് തികഞ്ഞ പുരുഷാധിപത്യപരമാണ്. അതേ സമയം അത് വര്‍ഗാധിപത്യപരവുമാണ്. (ഇസ്ലാമിലുള്‍പ്പടെയുള്ള വര്‍ഗ/ജാതി വൈരുദ്ധ്യങ്ങള്‍ മൈത്രിക്ക് അറിയാത്തപോലുണ്ട്!). ഇസ്ലാമിന് എന്തെങ്കിലും മെച്ചമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് എല്ലാ മതങ്ങളും നിരോധിക്കണമെന്നോ, മതവിശ്വാസം അടിച്ചമര്‍ത്തപ്പെടണമെന്നോ,​ ഇസ്ലാമില്‍ ഒരു നന്മയില്ലെന്നോ ഞാന്‍ വാദിച്ചിട്ടില്ല. ഇവിടെ പരിഷ്‌കരണവാദപരമായ ഒരു സമീപനമാണ് മതങ്ങളോട് ഞാന്‍ പുലര്‍ത്തിയത്.

രക്ഷാര്‍കതൃമനോഭാവത്തെപ്പറ്​റിപറയുന്നു. ഒരു സാമൂഹ്യജീവിയെന്ന നിലയില്‍, സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചുറ്റുമുള്ള വൈരുദ്ധ്യങ്ങളെ, കുഴപ്പങ്ങളെപ്പറ്റി പറയുക ഏതൊരാളുടെയും ജന്മാവകാശമാണ്. ഇസ്്‌ളാമിലെ കുഴപ്പങ്ങളെപ്പറ്റി പറഞ്ഞാല്‍ അതെങ്ങനെ രക്ഷാകര്‍തൃ മനോഭാവമാകും. ഇസ്ലാമിലെ സ്ത്രീകളെയോ ആ മതത്തിലെ അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങളെയോ ഒറ്റദിവസം കൊണ്ട് ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ സാധിക്കുമെന്ന മിഥ്യാധാരണയൊന്നുമില്ല. അതെല്ല എന്റെ ഉദ്ദേശവും. എനിക്ക് ചുറ്റുമുള്ള സാംസ്‌കാരിക പരിസരത്തില്‍ ഞാന്‍ ഇടപെടും. മര്‍ദിതരോടുള്ള തികഞ്ഞ ഐക്യബോധത്തോടെ. പക്ഷേ ഇവിടെ മൈത്രിയെപ്പോലുള്ളവര്‍ (ഓ, അതും സ്ത്രീവിരുദ്ധമാണല്ലോ അജിത്തിനെപോലുള്ളവര്‍ക്ക്!!​) ഏറ്റെടുത്തിരിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ രക്ഷാകര്‍തൃപദവി. ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കാം, ഞങ്ങളാണ് അതിന് സവിശേഷ പദവിയുള്ളവര്‍ എന്ന മട്ടില്‍. ഈ രക്ഷാകര്‍തൃബോധം ഇസ്ലാമിസ്റ്റുകള്‍ക്കുപോലും​ ഗുണം ചെയ്യില്ലെന്നത് വേറെ കാര്യം!!.
4. മൈത്രി പറയുന്നു: ''താങ്കളുടെ കമന്റുകളില്‍ എല്ലാം പുരുഷന്‍മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളായി ആണ് മുസ്‌ളീം സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. മുസ്‌ളീം പുരുഷത്വവും ചരിത്രപരമായി നിര്‍മിക്കപ്പെട്ടതാണ്''. അതിന്? ചരിത്രപരമായിട്ടാണ് അതിലെ പുരുഷനും സ്ത്രീയും നിര്‍മിക്കപ്പെട്ടിരിക്കുന്​നത് സംശയമില്ല. അതിന്? ഇസ്‌ളാം മതം മറ്റ് മതങ്ങളെപ്പോലെതന്നെ, കൂടിയ അളവിലോ പുരുഷാധിപത്യപരമാണ്. ഇസ്ലാമില്‍ പുരുഷാധിപത്യത്തിന്റെ ഇരകളാണ് സ്ത്രീകള്‍. അങ്ങനെതന്നെയാണ് എന്റെ നിലപാട്. അതാണ് ശരിയും. അല്ലെങ്കില്‍ മറിച്ച് ഒന്ന് ചൂണ്ടിക്കാണിച്ചുതരേണ്ടതുണ്​ട്. പുരുഷന്‍മാര്‍ മാത്രം പ്രതിനിധീകരിക്കുന്ന മതത്തിന്റെ ഇരകളാണ് അതിലെ സ്ത്രീകള്‍. പൊതുവില്‍ ഇസ്‌ളാമിനെ പ്രതിനിധീകരിക്കുന്നത് അതിലെ പുരുഷന്‍മാര്‍ തന്നെയാണ് എന്ന് ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
5. ഉള്ളില്‍ വ്യത്യാസങ്ങളില്ലാത്ത ഏകാശിലാത്മകമായ ഒരു സാധനമായി ഞാന്‍ ഇസ്ലാമിനെ വിലയിരുത്തി എന്ന് താങ്കള്‍ ആരോപിക്കുന്നു. അങ്ങനെയൊന്ന് ഞാന്‍ ചെയ്തിട്ടില്ല. എന്റെ കമന്റുകള്‍ ഏതോ രക്ഷാകര്‍തൃപരമായ ആവേശത്തില്‍ വായിച്ചപ്പോള്‍ മൈത്രി കാണാതെ പോയതാവും. ഇസ്ലാമില്‍ മറ്റ് മതങ്ങളിലുള്ളതുപോലെ പല ധാരകളുണ്ട്. അതില്‍ എനിക്ക് സംശയമൊന്നുമില്ല.

‎6. ഇസ്ലാമില്‍ പുരുഷാധിപത്യം ഉണ്ടെന്ന് താങ്കള്‍ സമ്മതിക്കുന്നു. (ആ സമ്മതത്തിലുമുണ്ട് ഒരു തരം കാപട്യം. പുരുഷാധിപത്യപരമായ വഴക്കങ്ങള്‍ ഉണ്ടുപോലും.വഴക്കങ്ങളല്ല, തികഞ്ഞപുരുഷാധിപത്യം.). പക്ഷേ, അതിന് എതിര്‍പ്പിന് നേതൃത്വം കൊടുക്കാനുള്ള അവകാശത്തെപ്പറ്റി താങ്കള്‍ക്ക് തര്‍ക്കമുണ്ട്. അത് മുസ്‌ളീം സ്ത്രീകളാവണം. മറ്റാര്‍ക്കും ആ എതിര്‍പ്പിന്റെ അണിയത്ത് ഉണ്ടാവാന്‍ പാടില്ല. ഓഹോ, ഗംഭീരം. താങ്കളുടെ ബൗദ്ധിക നിലപാടുകള്‍!!. അപ്പോള്‍ സ്വാഭാവികമായും തിരിച്ച് ഒരു ചോദ്യം ഉന്നയിക്കാമല്ലോ. അതിനെ അനൂകൂലിക്കുന്നതിന്റെ അണയത്തുപോലും മുസ്‌ളീം സ്ത്രീകളല്ലാതെ മറ്റാരും ഉണ്ടാവാാന്‍ പാടില്ല. ശരിയല്ലേ. നിങ്ങളുടെ യുക്തിവച്ച് അതല്ലേ ശരി? അപ്പോള്‍ പിന്നെ താങ്കളെപ്പോലുള്ളവര്‍ എന്തിന് അതിനെ അനൂകൂലിച്ച് വരുന്നു. എതിര്‍പ്പിന്റെ ഏതെങ്കിലും രൂപം വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുന്നു. ഇസ്‌ളാമിലെ പുരുഷാധിപത്യത്തെ എതിര്‍ക്കാനുള്ള മുഖ്യവും പ്രധാനവുമായ അവകാശം അതിലെ സ്ത്രീകള്‍ക്ക് തന്നെയാണ്. തര്‍ക്കമില്ല. അതുകൊണ്ട് മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ പാടില്ലെന്ന് ശഠിക്കരുത്. ഇസ്‌ളാമെന്നത് അടഞ്ഞുമൂടിയ സ്ഥലത്ത് സ്വകാര്യമായ നടപ്പാവുന്ന ഒരു വിശ്വാസസംഹിതയല്ല. അത് നമ്മളുള്‍പ്പടെയുള്ള സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്​രീയ-സാമ്പത്തിക പരിസരത്തില്‍ സജീവമായി ഇടപെടുന്ന പരസ്യമായ സംഹിതയാണ്. ഒരാളുടെ സ്വകാര്യ കാര്യമായിരുന്നെങ്കില്‍ നമ്മളതില്‍ അഭിപ്രായം പറയേണ്ടതില്ല. അവര്‍ ജീവിക്കുന്നത് ഞാനും നിങ്ങളുമുള്‍പ്പെടുന്ന ലോകത്താണ്. അതുകൊണ്ട് തന്നെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവര്‍ക്കുമുണ്ട്.
7.ക്രിസ്തുമതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഒന്നുകൂടി താങ്കള്‍ പറഞ്ഞുവയ്ക്കുന്നു. ''ആ മതത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ പ്രധാനമായും ഉയര്‍ത്തിയത് ആമതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്''. ഉറപ്പാണോ? ചരിത്രത്തില്‍ അങ്ങനെ തന്നെയാണോ സംഭവിച്ചത്? കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെങ്കിലും? മൈത്രി അല്‍പം കൂടി ചരിത്രജ്ഞാനം ആവാം. തെറ്റില്ല. വൈരുദ്ധ്യ തത്വശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്: കോഴിമുട്ടയ്ക്ക് സ്വയം വിരിയാനാവില്ല. അതിന് ബാഹ്യമായ ചിലഘടകങ്ങള്‍ കൂടി വേണം!.
അതവിടെ നില്‍ക്കട്ടെ. ഡോക്യൂമെന്റിറി മൈത്രി ഒന്നുകൂടി കാണുക.വിശ്വാസികളായ സ്ത്രീകളാണ് അതില്‍ കൂടുതല്‍ സംസാരിക്കുന്നത്. അതെങ്കിലും പരിഗണിച്ചുകൂടെ. രക്ഷാകര്‍തൃ പദവിയേറ്റെടുത്ത് അവര്‍ക്കെതിരാവുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക. അവരെ അടിച്ചമര്‍ത്തുന്നവരുടെ കോടലി കൈയാവാതെ നോക്കണം. അത് അപേക്ഷ.

പരം ആനന്ദ്‌ , എട്ടാം ക്ലാസ്സ്‌ അത്ര മോശം ക്ലാസ്സ്‌ അല്ല, കേട്ടോ. സത്യത്തില്‍ ഒരു മാതിരിപ്പെട്ട താര്‍ക്കിക യുക്തിയൊക്കെ എട്ടാം ക്ലാസ്സ്‌ ആകുമ്പോഴെകും വികസിചിട്ടുണ്ടാവും മിക്കവര്‍ക്കും. യുക്തി ഉള്ളവര്‍ക്ക് "എട്ടാം ക്ലാസ്സ്‌" എന്നും "ബുദ്ധിഭ്രമം" "തികഞ്ഞ അജ്ഞത" "സ്വയം വിഡ്ഢിവേഷം കെട്ടല്‍" എന്നൊന്നും കൂവി വിളിക്കേണ്ട കാര്യവുമില്ല. താങ്കളുടെ ഇസ്ലാം വിരോധത്തിന്റെ പുതു നാമ്പുകള്‍ യുക്തിയിലൂടെ നുള്ളാം എന്നും തെറ്റിധരിച്ചിട്ടില്ല. അതിനു പക്ഷേ മതേതരത്വത്തിന്റെയോ മത വിമര്‍ശതിന്റെയോ കുപ്പായം ഇട്ടിട്ടു കാര്യവുമില്ല. അക്കമിട്ടെഴുതിയ ഓരോ കമന്റും താങ്കളുടെ അന്ധതയ്ക്കും ചരിത്രബോധം ഇല്ലായ്മക്കും ഉദാഹരണങ്ങള്‍ ആയി നിലകൊള്ളുന്നു. അവയില്‍ ഒന്നിനോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ. ദളിത്‌ എന്നു പറഞ്ഞു ഹിന്ദു മതത്തെ തിരസ്കരിച്ച കാര്യം പറയുന്നുണ്ടല്ലോ. പക്ഷേ നിങ്ങളുടെ ഹിന്ദുത്വം മുഴുവനായി പോയിട്ടില്ല. ഇസ്ലാമിനെ ക്കുറിച്ചുള്ള ധാരണകളില്‍ , നിലപാടുകളില്‍ ആ പരിഷകരണ വാദത്തില്‍ ഒക്കെ തെളിയുന്നത് അത് തന്നെയാണ്. ഏതായാലും പരിഷകരണവാദിയായ നിങ്ങള്‍ ജീവിചിരിക്കെണ്ടിയിരുന്നത് ബ്രിട്ടീഷ്‌ ഭരണ കാലത്താണ്. പരിഷ്കരണ വാദികള്ക്കൊക്കെ അല്പം കൂടി മാന്യത ഉണ്ടായിരുന്നത് അക്കാലത്താണ്. പിന്നെ ഹിന്ദുവല്ല, മതമില്ല എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നത് എന്തിനു ? പലസ്തീനിലെ ഒരു ലെസ്ബിയന്‍ സ്ത്രീ ആണ്‌ നിങ്ങള്‍ എന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എങ്കിലും "തികഞ്ഞ അജ്ഞതയും വിഡ്ഢിത്തവും" പ്രതിരോധിക്കാന്‍ പത്തു മുവായിരം വാക്ക് എഴുതി ഉണ്ടാക്കേണ്ടി വരിക!
സഞ്ജീവ് ശ്രീധരനും കൂടെ ലൈക്കുന്നവര്‍ക്കും :

brands & bargains ...
best combination ...
ജാതിയും ജാതകവും പോലെ.
ചിഹ്നങ്ങളും ശരീരഭാഷയും പോലെ.
പര്‍ദയും ദുപ്പട്ടയും പോലെ.
മുഹൂര്‍ത്തം + രാഹുകാലം.
അതു കഴിഞ്ഞ് വിപ്ലവം - സൈബര്‍ സ്പേസില്‍. കാരണം തെരുവില്‍ മുഴുവന്‍ ഇസ്ലാമോഫോബിയ.
ചെറിയതുറ വെടിവെപ്പിനു പിറകില്‍ ഒരു അകാദമിക് വെടിവട്ടം... നാലും കൂട്ടിയൊരു മുറുക്കും.
വിപ്ലവം....പ്ലവം ...വം. ( ഒരു കം. തകം സ്റ്റൈലില്‍ ) അവസാനം വാഴക്കൊലപാതകമെങ്കിലും നടന്നാല്‍ മതിയായിരുന്നു.

രാള്‍ക്ക് ഇസ്ലാലമഫീലിയ്‌ക്കൊപ്പം തെറിപ്പനി! മറ്റൊരാള്‍ക്ക് അധിക്ഷേപം. ഹിന്ദുത്വമെന്ന് അധിക്ഷേപിക്കാന്‍ എളുപ്പം. കാരണം ദലിതര്‍ ഇസ്ലാമില്‍ നിന്നു നേരിട്ട മര്‍ദനങ്ങള്‍ ഒരിക്കലും സവര്‍ണ്ണ ക്രിസ്ത്യാന്‍ പെറ്റി ബൂര്‍ഷ്വാ വര്‍ഗാടിത്തറയുള്ളവര്‍ക്ക് നേരിടേണ്ടിവരില്ലല്ലോ. കാരണം 'അപരങ്ങളില്‍' സുഖമായി അവര്‍ക്കും കഴിയാം. ഓണ്‍ലൈനില്‍ ഇസ്ലാമോഫീലിയ നിറഞ്ഞ വിപ്ലവം!. പിന്നെ സോളിഡാരിറ്റിയുടെ വേദികളില്‍ കിട്ടാവുന്നത്രയും ഉത്‌ബോധനം.(വേദിക്ക് താഴെ കേട്ട കമന്റുകളില്‍ വേദിയില്‍ നിന്ന് പ്രസംഗിച്ചവര്‍ കേള്‍ക്കാത്തത് അതിലേറെ ഭാഗ്യം!) അതും ദലിതരുടെയും ദരിദ്രവര്‍ഗത്തെയും (ഓ, വര്‍ഗം! ഇസ്ലാമിലെന്തുവര്‍ഗം, എന്ത് ജാതി?!!) പറ്റി. അതിനാവട്ടെ സി.ഡി.എസിന്റെ ഫണ്ടും അകമ്പടി. സുഖമാണ് ഏര്‍പ്പാട്!
ഇപ്പോള്‍ ഞാന്‍ ആദ്യം പോസ്റ്റ് ചെയ്ത കമന്റ് എത്ര സത്യമായിരിക്കുന്നു: ''നമ്മുടെ ബുദ്ധിജിവികളുടെ ഗതികേട് 'ഇസ്ലാമിസ്റ്റുകളായി' തുടരുന്നുവെന്നതാണ്. അവര്‍ മുസ്‌ളീം പക്ഷത്തെ ശരിയായഅടിത്തറയില്‍ നിന്ന് വിമര്‍ശിച്ചാലും എതിര്‍ക്കും. ഉടനെ വരും മുദ്രയടി: ഇസ്ലാമഫോബിയ, ഹിന്ദുവാദി, ആര്‍.എസ്.എസ്. കഷ്ടം!"

ഇസ്ലാമഫോബിയയും ഇസ്ലാമഫീലിയയെയും പറ്റിയുള്ള ഉപന്യാസം വായിച്ചു. ഇസ്‌ളാമഫോബിയ എന്നൊന്നില്ലെന്ന് ആരും പറഞ്ഞില്ല. അതുണ്ട്. വളരെ പ്രത്യക്ഷമായി തന്നെ. അതിനെ എതിര്‍ക്കേണ്ടതും പരാജയപ്പെടുത്തേണ്ടതുമുണ്ട്​.
അതേ സമയം ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമഫീലിയ ഇല്ലെന്ന് വാദിക്കുമ്പോഴാണ് രസം. ഇസ്ലാമിനെതിരെയുള്ള ഏത് വിമര്‍ശനങ്ങളെയും 'ഇസ്ലാമഫോബിയ' എന്ന സുഖകരമായ ചരിചകൊണ്ട് തടുക്കാം എന്നു കരുതുന്നിടത്താണ് ഇസ്ലാമഫീലിയയുടെ തുടക്കം.
ലോകത്ത് എല്ലാ സിദ്ധാന്തങ്ങളും മതങ്ങളും പ്രത്യയശാസ്ത്രവും വിമര്‍ശിക്കപ്പെടുന്നുണ്ട്.​ അതൊന്നും ഫോബിയ (കമ്യൂണിസ്റ്റ് ഫോബിയ, മാവോയിസ്റ്റ് ഫോബിയ എന്നു പറഞ്ഞല്ല നേരിട്ടിട്ടുള്ളത്). മുന്‍ സോവിയറ്റ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ട ചില വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ ഇസ്ലാമഫോബിയ എന്നു വച്ച് പ്രതിരോധിക്കാമെന്നത് വ്യാമോഹമാണ്. സമാനമായ കാഴ്ച കേരളത്തിലുമുണ്ട്. അധ്യാപകന്റെ കൈവെട്ടുക, ദലിത് യുവാവിനെ താലിബാന്‍ മാതൃകയില്‍ വധിക്കുക (ആരോപണം ഗീതാനന്ദന്റേത്), മലപ്പുറത്തെ പ്രണയവിവാഹത്തിനുനേരെ നടന്ന ആക്രമണം, തുടങ്ങിയ പ്രതിലോമകരമായ നടപടികള്‍ വന്നപ്പോഴെല്ലാം അതിനെ പ്രതിരോധിക്കാനും ഇസ്ലാമഫോബിയ എന്ന പദം ഉപയോഗിക്കപ്പെടുന്നു (ഇപ്പോള്‍ വരും ചോദ്യം എവിടെ, ആരുന്നയിച്ചൂ എന്ന പറയു!!!). അവിടെയാണ് ഇസ്ലാമഫീലിയ പുറത്തുവരുന്നത്.

മുസ്‌ളീമിന്റെ ചരിത്രനിര്‍മിതിയെപ്പറ്റി മുമ്പ് ഇവിടെ സൂചിപ്പിച്ചുകണ്ടു. എങ്ങനെയാണ് ഈ ചരിത്രനിര്‍മിതി നടന്നത്. അതില്‍ ഏത് വര്‍ഗാടിത്തറ സ്വാധീനിച്ചു? ഇപ്പോള്‍ ഇസ്ലാമിന്റെ/മുസ്‌ളീം എന്ന് പറയുന്ന നിലപാടുകള്‍ ഏത് വര്‍ഗത്തിന്റേതാണ്?