Sunday, September 16, 2012

'എമര്‍ജിംഗ് കേരളയുടെ ബ്രോഷര്‍ കത്തിക്കുന്നു'

കേരളത്തെ ആഗോള മുതലാളിത്ത സമ്പദ് ഘടനയോടും സാമ്രാജ്യത്ത - പ്രത്യേകിച്ച് യു . എസ് സാമ്രാജ്യത്ത പുത്തന്‍ കൊളോണിയല്‍ അധികാര ആധിപത്യത്തോട്‌ ഇനിയും കൂടുതല്‍ 'മെര്‍ജ്ജു' ചെയ്യാന്‍ (സംയോജിപ്പിക്കാന്‍ ) ഉള്ള തദ്ദേശ വൈദേശിക അധികാര ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി സെപ്റ്റംബര്‍ 12 , 13 , 14 തിയ്യതികളില്‍ കേരളത്തെ വികസിപ്പിക്കാനെന്ന പേരില്‍ ' എമെര്‍ജിംഗ് കേരള ' മുതല്‍ മുടക്ക് സംഗമം എന്ന വിരോധാഭാസം അരങ്ങേറി.

ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത, അതേ സമയം കേരളത്തിന്‍റെ സമ്പുഷ്ടമായ വിഭവ സമ്പത്തുകളെയും , സമ൪ത്ഥവും വിപ
ുലവുമായ മാനവ വിഭവ ശേഷിയെയും കൊള്ളയടിക്കാനും പ്രകൃതി രമണീയതയെ ചൂഷണം ചെയ്യാനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതികളാണ് ഇതില്‍ മുന്നോട്ടു വെക്കപ്പെടുന്നത് . വിവധ തരം ടൂറിസം ആണ് ഒരു പ്രധാന ഇനം . ഔട്ട്‌സോഴ്സിങ്ങും മറ്റും അതിനു താഴെയായി വരുന്നു. ഇവക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതും ഈ വികസന പ്രക്രിയയുടെ ഭാഗമാണ് . അതിനുള്ള നിയമ ഭേദഗതികളും നിര്‍മ്മാണങ്ങളും നേരത്തെ തന്നെ വരുത്തി കഴിഞ്ഞു . രൂക്ഷമായ വ്യവസ്ഥാ പ്രതിസന്ധിയിലും തകര്‍ച്ചയിലും അകപ്പെട്ടിട്ടുള്ള ആഗോള മുതലാളിത്ത സമ്പദ്ഘടനയുമായി കൂടുതല്‍ കൂട്ടി കെട്ടുന്ന ഈ വികസന പദ്ധതി കേരളത്തിന്‍റെ തനതായ ഭൗമ സന്തുലിതാവസ്തയെയും , പരിസ്ഥിതിയെയും , സംസ്കാരത്തെയും , മനോഘടനയെതന്നെയും തകിടം മറിക്കുന്നതും ജീര്‍ണമാക്കുന്നതും ആണ് . മുന്‍ കാലങ്ങളിലെന്നപ്പോലെ കേരളത്തിന്‍റെ യഥാര്‍ഥ വികസനത്തെയല്ല വിനാശത്തെയായിരിക്കും ഇത് പ്രതിനിധാനം ചെയ്യുക.. 
എമെര്‍ജിംഗ് കേരള കേവലമൊരു വികസന പദ്ധതി മാത്രമായി കാണുവാന്‍ കഴിയില്ല .ഭരണകൂടത്തിന്റെ സമഗ്രമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ് ഈ പദ്ധതി.നിയമനിര്‍മ്മാണസഭയും , എക്സിക്യൂട്ടീവും , കോടതികളും ഒരുപോലെ ഈ അജണ്ടയുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്ന
ു. മൂലധനത്തിന് അനുകൂലമായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ നടന്നു കഴിഞ്ഞു.മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ തോട്ട ഉടമകളെ സഹായിക്കുന്ന ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി , ആദിവാസി ഭൂനിയമം ,ടൂറിസത്തിനായി തോട്ടം ഭൂമിയുടെ 5 % മാറ്റി വയ്ക്കാമെന്നുള്ള ഉത്തരവ് , നെല്‍വയലും തണ്ണീര്‍തടങ്ങളും നികത്തുന്നത് തടയുന്നതിനുള്ള നിയമത്തില്‍ വരുത്താന്‍ ഉദ്ദേശിച്ചുള്ള ഭേദഗതി തുടങ്ങിയവ ഉദാഹരണങ്ങളാണ് .ജനങ്ങള്‍ അവസാന ആശ്രയമായി കരുതുന്ന കോടതികളാകട്ടെ പൊതു യോഗങ്ങളും , പ്രകടനവും ജനകീയ സമരരൂപങ്ങളും നിരോധിച്ചു കൊണ്ട് മൂലധനാനുകൂല നയങ്ങള്‍ക്ക് കുട പിടിച്ചു കൊടുക്കുന്നതാണ് നാം കാണുന്നത് .
എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച 90 ശതമാനം പദ്ധതികളും തണ്ണീതടങ്ങളും നെല്‍വയലുകളും നികത്തി സ്കൂളുകളും റിസോര്‍ട്ടുകളും ഹോട്ടലുകളും ഹെല്‍ത് ക്ളബുകളും സ്ഥാപിക്കലാണ്. നിക്ഷേപ സംഗമത്തില്‍ തൊഴില്‍സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല .പൊതുമേഖലയെ പൂര്‍ണമായും തഴഞ്ഞ് സ്വകാര്യ മേഖലക്ക് മുന്തിയ പരിഗണന നല്‍കുന്നതാണ് എമര്‍ജിങ് കേരളയിലെ പദ്ധതികളേറെയും. കഴക്കൂട്ടം ആറ്റിപ്രയിലെ അഞ്ചേക്കര്‍ റവന്യൂ ഭൂമി ഉള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ച് നല്‍കാനുള്ള നീക്കവും ഇതിന്റെ മറവില്‍ അരങ്ങേറുന്നു.വാഗമണ്‍, നെല്ലിയാമ്പതി, പീരുമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ നശിപ്പിച്ച് ഹെല്‍ത്ത്, ഗോള്‍ഫ് ക്ളബുകളും റിസോര്‍ട്ടുകളും സ്ഥാപിക്കുന്നു.വാഗമണ്ണിലെ സര്‍ക്കാര്‍ ഭൂമി രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കൈമാറാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പദ്ധതികള്‍ക്കെന്ന പേരില്‍ ആയിരക്കണക്കിന് ഏക്കര്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താനും അനുമതി നല്‍കിയിട്ടുണ്ട്.
  
ഒരു ജീവിതകാലത്തെ മുഴുവന്‍ അദ്ധ്വാനവും കൊണ്ട് സ്വരൂപിച്ചെടുത്ത കൊച്ചുകൊച്ചു സമ്പാദ്യങ്ങളാണ് എമെര്‍ജിംഗ് കേരളയുടെ പേര് പറഞ്ഞു കൊണ്ട് സ്വകാര്യ മൂലധനത്തിന് സര്‍ക്കാര്‍ പിടിച്ചെടുത്ത് നല്‍കാന്‍ പോകുന്നത് .തികച്ചും സൌജന്യ നിരക്കിലാണ് നമ്മുടെ നാ
ടിന്റെ പ്രകൃതി വിഭവങ്ങളും മനുഷ്യവിഭവശേഷിയും സ്വകാര്യ മൂലധന ശക്തികള്‍ക്ക് കൈമാറുന്നത് .പദ്ധതികള്‍ക്കായി ലക്ഷക്കണക്കിന്‌ ജനങ്ങളാണ് കിടപ്പാടവും കൃഷിഭൂമിയും ഉപജീവനമാര്‍ഗങ്ങളും നഷ്ട്ടപ്പെട്ട് തെരുവിലേക്ക് ആട്ടിയോടിക്കപ്പെടുക.
എമര്‍ജിംഗ് കേരളയിലൂടെ കേരളത്തെ വില്‍ക്കാന്‍ അനുവദിക്കരുത്, സ്വാശ്രിത സമ്പദ്ഘടനയ്ക്കായി അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എമര്‍ജിംഗ് കേരളയ്ക്കെതിരായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം 'എമര്‍ജിംഗ് കേരളയുടെ ബ്രോഷര്‍ കത്തിച്ചുകൊണ്ട് 'പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉത്ഘാടനം ചെയ്യുന്നു.

പോരാട്ടം ജനറല്‍ കണ്‍വീനര്‍ സഖാവ് എം .എന്‍ രാവുണ്ണി ,എന്‍ .സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സമീപം ....

No comments:

Post a Comment